Saturday, 23 April 2011

കഥ


അവര്‍ പറഞ്ഞതൊക്കെ ഞാന്‍ കുത്തി കുറിച്ചപ്പോള്‍ ഞാന്‍ എഴുതിയതിനു അവരിട്ട പേരാണ് 'കഥ', 'ജീവനുള്ള കഥ'.

എനിക്ക്‌ തോന്നി അവരുടെ വാക്കുകളേക്കാളും അക്ഷരങ്ങള്‍ക്കു ജീവനുണ്ടെന്നു; ആര്‍ക്കും അടര്‍ത്തിയെടുക്കാനാവാത്ത ജീവന്‍.

അപ്പോള്‍ കഥയ്ക്കോ? അക്ഷരങ്ങള്‍ കൂട്ടിവെച്ച കഥയ്ക്കോ? അവന്റെ കുഞ്ഞി കണ്ണുകള്‍ എന്നോട്‌ പിന്നെയും ചോദിച്ചു. കഥയ്ക്ക് ജീവന്റെ ആത്മാവുണ്ടെന്നു ഞാന്‍.

ഒരു നുണ കഥ

അവര്‍ തമ്മില്‍ പിരിയുകയായി.


അവന്‍ അവളോട്‌ : "വേണം നമുക്ക്‌ പിരിയണം, എനിക്ക്‌ നിന്നെ ഇപ്പോഴെ മനസിലാകാതെയായി. ഇനി നമ്മുടെ ബന്ധം ഒരു ബന്ധനമാണ്; എനിക്കും നിനക്കും."

അവളുടെ കണ്ണില്‍ ഉരുണ്ടു കൂടിയ നീര്‍തതുള്ളികള്‍ ഒരു ബന്ധനവും ഇല്ലാതെ താഴേക്ക്‌ പതിച്ച്‌ കൊണ്ടേയിരുന്നു.

അവന്‍ അവളോട്‌ വീണ്ടും: "നീ എത്ര കരഞ്ഞാലും ഇനി ഈ തീരുമാനത്തിനു മാറ്റമില്ല."


അവള്‍ അവന്റെ മുഖത്തേക്ക്‌ നോക്കി ഇടറിയ സ്വരത്തില്‍: "ഞാന്‍ കരഞ്ഞത് നിന്നെ പിരിയുന്നതിനെ ഓര്‍ത്തല്ലാ. നിനക്കു നഷ്ടമാകുന്ന എന്റെ നിസ്വര്ഥ സ്നേഹമോര്‍ത്താണു."

അവള്‍ നടന്നു നീങ്ങുമ്പോഴേക്കും, അവന് പറയാന്‍ വാക്കുകള്‍ നഷ്ടമായിരുന്നു.


Note : കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമൊക്കെയായി സാദൃശ്യം തോന്നിയാല്‍ അതു തികച്ചും ആകസ്മികം മാത്രമാണെന്ന് എഴുത്തുകാരി സാക്ഷ്യപെടുത്തുന്നു. എന്നു സ്നേഹപൂര്‍വ്വം കൂട്ടുകാരി.